കോട്ടയം: ബസ് ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇടമറ്റം കൊട്ടരാത്തില്‍ രാജേഷ്(43) എന്ന ഡ്രൈവര്‍ ആണ് മരിച്ചത്. കോട്ടയം ഇടമറ്റത്ത് ഇന്ന് രാവിലെയോടെയായിരുന്നു അപകടം.
ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആയിരുന്നു അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ഡ്രൈവിങ്ങിനിടെ രാജേഷ് കുഴഞ്ഞു വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ചു നിന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർക്കാണ് പരുക്കേറ്റിരിക്കുന്നത്. യാത്രക്കാരില്‍ പരുക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുളളവരെ പാലാ ജനറല്‍ ആശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.