ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധു നദിയിൽ വൻ സ്വർണ്ണ നിക്ഷേപം. 80,000 കോടി രൂപയുടെ സ്വർണ്ണ നിക്ഷേപമാണ് കണ്ടെത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർക്കാർ നടത്തിയ സർവേയിലാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതെന്ന് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഈ സ്വർണ്ണ നിക്ഷേപം വലിയ ആശ്വാസമാണ്. വിഭജനം കാലത്ത് പാകിസ്താൻ്റ ഭാഗമായ സിന്ധു നദിയിലാണ് സ്വർണ നിക്ഷേപമുള്ളത്. നദിയുടെ ഒഴുക്കിനെ തുടർന്ന് സ്വർണത്തരികള്‍ ഒന്നുകില്‍ പരന്ന് ഘനീഭവിച്ച നിലയിലോ അല്ലെങ്കില്‍ വൃത്താകൃതിയിലോ കാണപ്പെടാമെന്നാണ് ജിയോളജിസ്റ്റുകള്‍ പറയുന്നത്.
ധാതുസമ്പന്നമായ സിന്ധു നദിയില്‍ വൻതോതില്‍ സ്വർണവും മറ്റു വിലയേറിയ ലോഹങ്ങളും ഉണ്ടെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. വിലക്കയറ്റവും കറൻസിയുടെ ക്ഷയിക്കലും കാരണം വലയുന്ന പാകിസ്താന് വലിയ പ്രതീക്ഷ പകരുന്നതാണ് പുതിയ കണ്ടെത്തല്‍. കൃത്യമായി സ്വർണം ഖനനം ചെയ്‌തെടുക്കാനായാല്‍ പാകിസ്താന്റെ സാമ്പത്തിക മേഖലക്ക് ഇത് പുതിയ ഉണർവ് നല്‍കും.