തിരുവനന്തപുരം: രാഹുൽ ഗാന്ധിയുമായുള്ള കൂടികാഴ്ചക്കുശേഷവും നിലപാട് മയപ്പെടുത്താതെ തരൂർ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശിതരൂര്‍ എം.പി. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമുണ്ട്. ഒരു പ്രധാന നേതാവിന്റെ കുറവ് കേരളത്തിലുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് മാത്രം തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് നേതൃത്വം മനസിലാക്കണം. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ കൂടി നേടിയാണ് ഞാന്‍ ജയിച്ചത്. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നതിനാലാണ് നാലുതവണ എംപിയായി ജനം തിരഞ്ഞെടുത്തത്. പാര്‍ട്ടി മാറുന്നത് പരിഗണനയില്ല. എന്നാല്‍, പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ മറ്റു വഴികളുണ്ടെന്നും തരൂര്‍ പറഞ്ഞു
കേരളത്തിലെ വ്യവസായ വകുപ്പിനെ പ്രശംസിച്ച് തരൂരിന്‍റെ ലേഖനം പുറത്തുവന്നതോടെ പൊല്ലാപ്പിലായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും തരൂരിനെ തള്ളി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കൾ തന്നെ തരൂർ രാജി വെക്കണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയുണ്ടായി.