എളേറ്റിൽ: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി എളേറ്റിൽ വട്ടോളി, ചളിക്കോട് അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഹോട്ടലുകളിൽ നിന്ന് പഴകിയ നെയ്ച്ചോർ, ചിക്കൻ കറി, മയോണിസ് തുടങ്ങിയ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്ത് പിഴ ചുമത്തി. സ്ഥാപനങ്ങൾ വൃത്തിയാക്കി സൂക്ഷിക്കാനും കുടിവെള്ള പരിശോധനകൾ നടത്താനും, ഹെൽത്ത് കാർഡ് ഇല്ലാത്തവർ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യരുതെന്നും കർശന നിർദ്ദേശങ്ങൾ നൽകി.
പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെകർ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, റാഹീലബീഗം എന്നിവർ പങ്കെടുത്തു.